About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം

Friday, May 31, 2019

ഒരു വട്ടന്റെ കുറിപ്പ് ...

"ദിവസവും എന്തെങ്കിലും ഒക്കെ എഴുതിയിലെങ്കിൽ വായന അല്ലെങ്കിൽ എഴുത്ത് നശിക്കുമെന്ന് വിശ്വസിക്കുന്നവരോട് പുരാതന കാലം മുതൽക്കേ എഴുത്തും വായനയും അതത് കാലത്തെ പ്രതിനിധീകരിക്കുന്ന സംസ്കാരത്തിൽ തന്നെ ഉപയോഗിച്ച് പോരുന്ന നാം ഓരോരുത്തരും... അതിപ്പോ ഓരോ പ്രദേശങ്ങളിലും അതത് നാടിന്റെ സംസ്കാരം വിളിച്ചോതുന്ന ഭാഷാ  പ്രയോഗങ്ങൾ ആയിരിക്കും എന്ന് മാത്രം.... "

"ഇതിപ്പോ എന്തിനാ നി ഇവിടെ പറഞ്ഞത് എന്ന് ചൊദികുന്നവരോട്.... ഒന്നേ ഉള്ളൂ വിമർശനങ്ങൾ എഴുതാൻ ഉള്ള ഊർജ്ജം പകരും എന്ന് വിശ്വസിക്കുന്നു...."

ചിന്ത :-
ഈ ബ്ലോഗിൽ കുത്തികുറിക്കുന്നവർ ഒക്കെ ഭ്രാന്തന്മാർ  ആണ്  എന്നാണ് അനിയത്തിയുടെ വിശ്വാസം..... അല്ല പൊതുവെ കുടുംബത്തിലെ മൊത്തം പേരുടെയും... എങ്കിലും ഒന്ന് ചൊദിച്ചൊട്ടെ നാം ഒരോരുത്തർക്കും ചില ചില വട്ടുകൾ ഉണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാനും... നമ്മിലെ വട്ടിന്റെ അളവ് അനുസരിച്ച് അതിനുള്ള ചികിത്സയുടെ അളവും വർദ്ധിക്കും.... ഒരിക്കൽ നമ്മടെ പപ്പു ചേട്ടന്റെ കുതിരവട്ടം തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു ചാരിറ്റി സംഘടന സങ്കടിപിച്ച പരിപാടിയുമായി ബന്ധപ്പെട്ട് അവിടെ സന്ദർശിക്കുകണ്ടായി . അന്ന് അവിടെ കണ്ട കാഴ്ചയിൽ നിന്നും ഉൾതിരിഞ്ഞ ചിന്തയാണ് ഇന്നത്തെ ഈ കുറിപ്പ് ...
  നമ്മിലെ മാനസിക നില തെറ്റുമ്പോൾ നമ്മൾ അവരെ  പ്രാന്തന് എന്ന ഓമനപേരുനല്കി വിളി തുടങ്ങുന്നു.. വളരെ ലളിതമായി ഒരു ചിന്ത :- എങ്കിൽ ഒരുദിവസത്തെ  മലയാളിയുടെ വായനാശീലമായ ദിനപത്രത്തിലെ ആമുഖ  കാഴ്ചകൾ  വായിച്ചു രസിക്കുന്ന നമ്മെ എന്ത് പേര് നൽകി വിളിക്കണം.... പത്രധർമത്തെ ആശേഷം  മറന്നു വെറും ലാഭക്കൊതി മൂത്തു സന്തുലിതമായ വാർത്തകളെ വളച്ചൊടിച്ചു എഴുതുന്ന കുത്തക കളെ നാം എന്താണ് വിളിക്കേണ്ടത് ...

വട്ടൻ എന്ന് മുദ്ര കുത്തന്നുവർ അതിലുപരി ആ വട്ടിനെ സ്നേഹിക്കുന്നു എന്ന് വേണം കരുതാൻ. 
ഈ വട്ടനും ഉണ്ട് കുറെ ചിന്തിക്കാൻ ...... അതിലേറെ  ചിന്തിപ്പിക്കാൻ...!!! 



.... 

Thursday, May 30, 2019

തിരിച്ചറിവുകൾ .


ജീവിതത്തിൽ പല പ്രതിസന്ധികട്ടങ്ങളിലും ഒളിച്ചോടുന്നത് ഭീരുത്തം ആണെന്ന് വീമ്പു പറയാൻ ഒക്കെ നമ്മളെകൊണ്ട് പറ്റും  പക്ഷെ  " അണ്ടിയോടു അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ" എന്ന് പറയണ മാതിരി ഒളിച്ചോട്ടം ഒരു ഹോബ്ബി ആകിയവൻ ആയിരുന്നു ഞാനും ....
      ഇന്നതു കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിനൊരു ഉത്തരം വീട്ടിലെ രണ്ടു ആത്മാക്കൾ ളും  അവരുടെ പിന്തുണയും  മാത്രം ആണ് ...  മുൻപേ പറഞ്ഞു നിർത്തിയ പോലെ കളിച്ചു തിമിർക്കാണ് തുണ ഇല്ലാത്തവന്റെ ചങ്ങാതി എന്നും പാഠ പുസ്തകം മാത്രമായിരിക്കും ..... അതിലെ കഥകളോടും കവിതകളോടും എന്നും ഹരമായിരുന്നു പക്ഷെ എപ്പോഴൊക്കെ പുറത്തെടുക്കുമ്പോഴും തീർത്തും അവഗണന മാത്രമായിരുന്നു ... എഴുതുന്നത് ഒക്കെ പണ്ടേ ഉർജ്‌മായിരുന്നു ജീവിതത്തിലെ നഷ്ടപെടുത്തലുകൾ ആണ് നമ്മെ കൊണ്ട് വേറെ രീതിയിൽ ചിന്തിപ്പിച്ചു തുടങ്ങുന്നത് ചിലപ്പോ ചെറുപ്പത്തിലേ കഴിവുകൾ നമ്മെക്കാളും മുന്നേ നമ്മുടെ രക്ഷകർത്താക്കൾ കണ്ടുപിടിച്ചാൽ അവരിൽ അവർക്ക് പ്രോത്സാഹനം നൽകാൻ സാധിക്കുമായിരിക്കും  ....


ഇന്നത്തെ ഭൂരിഭാഗം കലാകാരന്മാരും പൊടുന്നനെ പൊട്ടിമുളച്ചത് അല്ല എന്ന് വിശ്വസിക്കുന്നു.. അവരിലെ നട്ടെല്ല് എന്നത് ചിലപ്പോൾ അവരിലെ വായനക്കാർ ആവും .


ജീവിതത്തിൽ ഇന്നേ വരെ സ്റ്റേജിൽ കയറാത്ത ഞാൻ ആണ് ഇമ്മാതിരി വീമ്പു തള്ളുന്നത് എന്നത് ഓർക്കണം ...  എല്ലാവരിലും ദൈവം എന്തെങ്കിലും ഒക്കെ ഒളിപ്പിച്ചിട്ടുണ്ടാവും അതൊക്കെ അതിന്റെ നേരത്തു  നമ്മെ തേടി ഇങ്ങെത്തിയേക്കും ....  

Tuesday, May 28, 2019

അമ്മക്കൊരു ഉമ്മ

വായിച്ചറിഞ്ഞ പഴങ്കഥകൾ പോലെ എല്ലാവരിലും ഓമനത്തം തുളുമ്പുന്ന മുഖമാണ് മാതൃത്തത്തിനുള്ളത് . എന്റെ അമ്മയ്ക്കും എനിക്കും ഇടയിലെ പൊക്കിൾകുടി ബന്ധത്തിനപ്പുറം ഞങ്ങൾ നല്ല ചെങ്ങായിമാർ ആണ് ... നമ്മിലെ രക്ഷകർത്താക്കളെ നമ്മൾ ഭയന്നു ജീവിക്കുന്നതിലും ഉപരി  അവരിൽ അടുത്ത ജീവിക്കുന്നതാണ് നല്ലത് .
നാം ഓരോരുത്തർക്കും അമ്മ മാരെ പിന്തിരിഞ്ഞികേണ്ട സാഹചര്യം വല്ലാത്തൊരു വിഷമം തന്നെ ആണ്. അത്തരമൊരു ഓർമ്മപ്പെടുത്തലുകൾ നമ്മെ വരിഞ്ഞുമുറുകാറുമുണ്ട് ....


   നന്നേ ചെറുപ്പം മുതലേ അമ്മയുടെ സാരിത്തുമ്പിൽ നിന്നും മറാത്ത ഒരു അമ്മ കുട്ടിയായിരുന്നു ഞാൻ എന്ന് വേണം പറയാൻ ഈ പേരും പറഞ്ഞു കുടുംബവീട്ടിൽ പോവുമ്പോഴൊക്കെ കുറെ അധികം കളിയാക്കലുകൾ കേട്ടിട്ടുണ്ട് . മറ്റുള്ള കേരളത്തിലെ കുട്ടികളെ പോലെ കളിച്ചു തിമറക്കാൻ കഴിയ്യാത്തവണ്ണം ഒരു ബാല്യം ആയതുകൊണ്ടാവും ... കോൺക്രീറ്റ് കാടുകൾ കൂണ് പോലെ പൊങ്ങിവരുന്ന വികസിത നഗരം അച്ഛന്റെ ജോലിയുമായിമായാണ് അങ്ങോട്ടേയ്ക്കുള്ള യാത്ര ... ഉറുദുവും തെലുഗുവും മാത്രം നാവുകളിൽ വിളയാടിയ കാലം ... മലയാളത്തിൽ ഗുരു അന്നും ഇന്നും 'അമ്മ തന്നെ "എഞ്ചുവടി " നോക്കി മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്നതും ആ മാതൃത്വം മാത്രം ... ജീവിതത്തിൽ ഇന്ന് ഈ കടലിനക്കരെ ഈ അടച്ചിട്ട നാലുചുവരുകളിൽ ഇരുന്ന് ഈ വരികൾ കുറിക്കുമ്പോൾ 'അമ്മ എന്ന് ഗുരുവിനു ....ചെങ്ങാതിക്ക്... നല്കാൻ എൻ പക്കൽ ഉമ്മ മാത്രം . അമ്മക്കൊരു ഉമ്മ ..

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...