About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം
Showing posts with label ദാരിദ്ര്യം. Show all posts
Showing posts with label ദാരിദ്ര്യം. Show all posts

Monday, September 16, 2019

സ്വപനത്തിന്റെ നാണയ തുട്ടുകൾ...

കുറെ നാളുകൾക്ക് ശേഷം ആണ് ബ്ലോഗ് ഒക്കെ പൊടി തട്ടി എടുക്കുന്നത്.... ഇന്നെന്തോ മനസ്സിൽ വല്ലാത്തൊരു ആവലാതി.... എപ്പോഴും കരുതും എഴുതണം എന്ന് പ്രവാസം എന്ന ഓട്ട പാച്ചിലി ന് ഇടയിൽ ഒന്നിനും സമയം കിട്ടാതെ ആയിരിക്കുന്നു എന്തിന് ഏറെ ആഹാരത്തിന് പോലും ഇപ്പൊ നേരവും കാലവും ഇല്ലാതെ ആയിരിക്കുന്നു....
കുറെ ആയി കൂടെ ജോലി ചെയ്യുന്ന ഹൈദരാബാദി പയ്യനെ ശ്രദ്ധിക്കുന്നു ഏറിയ വയസ്സ് ഒന്നും ഇല്ല കക്ഷിക്ക്... ഒരു 20 -21 ചോര തിളയ്ക്കുന്ന പ്രായം
എന്നൊക്കെ പഴമക്കാർ പറയുമ്പോലെ നല്ല ഉശിരൻ പയ്യൻ എങ്കിലും എവിടെയൊക്കെയോ അവൻ അവനെ തന്നെ മറവി എന്ന മായാജാലം കൊണ്ട് ഒളിപ്പികുക ആണ് എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു..
എങ്കിലും അവനോടുള്ള ചങ്ങാത്തം ഒന്നും ചൊതികാതെ തന്നെ അവന് തന്റെ പ്രവാസിയായ കഥകൾ ഓരോന്നായി പറഞ്ഞു തുടങ്ങി ഇപ്പൊ ചിലരെങ്കിലും ചിന്തിച്ചിട്ട് ഉണ്ടാവും ഇവനിത് അവനോടു ഏത് ഭാഷയിൽ ആണ് വെച്ച് കാചുന്നത് എന്ന്. ഒരു സംശയവും അ കാര്യത്തിൽ വേണ്ട പണ്ടെന്നോ പഠിച്ച ഹിന്ദിയും പിന്നെ ഉള്ളത് ജന്മനാൽ കിട്ടിയ കയ്യാങ്കളി യും വെച്ചാണ് ഇൗ അഭ്യാസം മൊത്തം.

അപ്പോ പറഞ്ഞു വന്നത് നമ്മുടെ ഉശിരന്റെ വിശേഷങ്ങൾ ആണ്..  നമ്മൾ ഒക്കെ എന്ത് ഭാഗ്യവാൻ മാർ ആണല്ലേ... കൈയും കഴുകി ടേബിളിന്റെ മുൻപിൽ വന്നു അലാറം പോലെ അമ്മെ..... എന്നുള്ള ഒരറ്റ വിളിയിൽ തീന്മേശയിൽ എത്തുന്ന ഭക്ഷണത്തിനു രുചി പോരാ അല്ലെങ്കിൽ നാലുകൂട്ടം കറി പോരാ അങ്ങനെ പോകുന്ന പരിഭവങ്ങളും പരാതികളും ... നമ്മൊളൊക്കെ പഠിക്കുമ്പോ മുതൽ പാഠപുസ്തകത്തിലെ അക്ഷരങ്ങൾക് ഇടയിൽ എപ്പഴൊക്കൊയോ ദാരിദ്ര്യം എന്നൊരു വാക്ക് കടന്നു വരാറ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഉൾപ്പെടുന്ന ചുറ്റുപാടിൽ ഉള്ളവർ വെറും അധ്യായന അവസാനത്തില് പരീക്ഷ മാർക്കിന് അപ്പുറം ആ വാക്കിനു വലിയ പ്രസക്തി ഒന്നും കൊടുത്തു കാണുമെന്ന് കരുതുന്നില്ല ഇന്നത്തെ കാലത്തേ  കേരളത്തിൽ കുട്ടികൾ ജനിച്ചപ്പോൾ മുതൽ കയ്യിൽ സ്മാർട്ഫോണും ജങ്ക് ഫുഡ്സ് കഴിച്ചാണ് വളർന്നു വരുന്നത് കേരളം എന്ന് എടുത്ത് പറഞ്ഞത് നമ്മൾ മലയാളികളുടെ  മാറിവരുന്ന സാംസകാരിക ചുറ്റുപാടുകളിൽ നിന്നും നമ്മുടെ അപ്പൻ അപ്പൂപ്പന്മാരോട്  അവരുടെ കാലത്തേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞവർക്ക്   മനസിലാകും വെറുതെ കാടു കയറി പോയത് അല്ല ... വിഷയത്തിലേക്ക് വരാം ഉശിരൻ അവനെ കുറിച്ചാണെല്ലോ പറഞ്ഞു വന്നത് ജീവിതത്തിലെ 21 വയസ്സിൽ ആണ് അവൻ അരി ആഹാരത്തിനപ്പുറം മാറ്റ് പല ആഹാരങ്ങളും ഉണ്ടന്ന് അറിയുന്നത് സ്വന്തമായി കിടക്കാൻ ഒരു കൂര എന്ന് സ്വപനത്തോടെ ഉള്ള പറിച്ചു നടൽ ആയിരുന്നു അവനു പ്രവാസം  അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹിതരായതിനാൽ നമ്മുടെ നാടിന്റെ ശാപം ആയ ജാതി വ്യവസ്ഥ കാരണം അവരെ അനാഥരാക്കി .. കുറെ കഷ്ടപാടുകൾക് നടുവിലും ആദ്യത്തെ കൺമണിയെ അവർ ഹോസ്റ്റലിലും ആക്കി പട്ടിണി കിടന്നാലും മകളെ ഒന്നും അറിയിക്കരുത് എന്ന് കരുതുന്ന രക്ഷിതാക്കളുടെ ആഗ്രഹത്തിന് ഏറിയ കാലത്തേ ആയുസ്സോന്നും ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ സീമാന്ത്രയുടെ  അകംവശത്തെ ഗല്ലികളിൽ ആയിരുന്നു അവന്റെ കുടുംബം ഏറും വൈകാതെ ജാതി ഭ്രമം മൂത്ത അച്ഛന്റെയും അമ്മയുടെയും വീട്ടുക്കാർ സ്വപനങ്ങൾക് സഫലമാക്കാൻ സ്വരൂക്കൂട്ടിയത്  എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞു . ഹോസ്റ്റൽ ജീവിതത്തിനു അറുതി വരുത്തി തന്റെ 11 വയസ്സിൽ തൊഴിലാളി ആയി മാറി തനിക് താഴെ 2 അനിയന്മാരും അമ്മയും  അച്ഛനും ഉണ്ട് തനിക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തത് അനിയന്മാരിലൂടെ നേടണം എന്ന് വാശിയിൽ ആണ് ഇന്ന് ഈ  ഏട്ടൻ . സാധങ്ങൾ വണ്ടിയിൽ കയറ്റി വെച്ച് കൊടുക്കുമ്പോൾ അറബാബ് കൊടുക്കുന്ന  നാണയ തുട്ടുകൾ അവനു മൈലുകൾക് അപ്പുറം ഉള്ള സ്വപനത്തിലേക്കുള്ള വഴി കാട്ടി ആയിരിന്നു . അവനിതൊക്കെ പറയുമ്പോഴും ഒന്നും പ്രതീക്ഷിച്ചല്ല പറഞ്ഞത് ആദ്യമേ പറഞ്ഞപോലെ എല്ലാ ഉള്ളിൽ ഒതുക്കി കഴിയുന്നവൻ ഒരു ചങ്ങാത്തം കിട്ടുമ്പോ അല്ലെ മനസ്സ് തുറക്കാൻ പറ്റു .. ഇവിടിങ്ങളിലെ ഓരോ പ്രവാസികൾക്കും ഓരോ കഥകൾ പറയാതെ പറയാൻ ഉണ്ടാവും അത് പറയാതെ കേൾക്കാൻ എന്നെപോലെ കുറെ ചെങ്ങാതി മാരും .....

Saturday, June 1, 2019

ദാരിദ്ര്യം...

എഴുത്തുകൾ ഒക്കെ ഒന്നിന്റെ തുടർച്ച മാത്രമാണ് ....
ആദ്യമേ പറഞ്ഞു തുടങ്ങിയത് ചിലതൊക്കെ ചിലർക്ക് ഇടക്ക്‌ കയറി വായികുമ്പോൾ തോന്നും പരസ്പര വിരുദ്ധമായി ഇവനെന്തോകെയാ ഇൗ എഴുതി കൂട്ടുന്നത് എന്ന്....

കൂടപിറപ്പിലായമ ഒരു ദാരിദ്ര്യം തന്നെ ആണ്...

പറയുമ്പോ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞയിൽ തന്നെ പ്രതിപാദിക്കുന്നു നമ്മൾ ഒക്കെ ഒരമ്മ പെറ്റ മക്കൾ ആണെന്ന്.. എങ്കിലും ഒരേ കൂരയിൽ കിടന്നു ഒരേ സാഹചര്യത്തിൽ വളർന്ന കുറെ അധികം ബന്ധങ്ങള്ക് വഴി
ഒരുക്കുന്ന ഒരു രക്ത ബന്ധം എന്നത് ഒരു മനുഷ്യന് കുറെ അധികം സ്ഥാനമാനങ്ങൾ നൽകുന്നതാണ് ...
അതൊക്കെ മറ്റുള്ളവർ അനുഭവിക്കുമ്പോൾ ഒരു കാഴ്ചക്കാരന്റെ ഉടുപ്പും അണിഞ്ഞു നോക്കി നിൽക്കേണ്ടി വരുന്ന ഒറ്റ കുറുക്കന്റെ മനോഭാവം ആണ്. ഇന്നലെകളുടെ എന്നിൽ ഏറ്റ മുറിവുകൾ....
ഒരു പെങ്ങളുട്ടി ഉണ്ടാവുക എന്നത് നമ്മിലെ ചിലർക്കെങ്കിലും ദൈവം കൊടുത്ത സൗഭാഗ്യം ആണ്.
അവളുടെ കുറുമ്പുകൾക് മുന്നിൽ നിന്ന് കൊടുക്ക .. അവള് ഉണ്ടാകുന്ന കോലാഹലങ്ങളക്ക് അച്ഛനമ്മമാരുടെ  പാത്രമാകുക.. ഒടുവിൽ ആരെങ്കിലും പിടിച്ചു അവളെ ഏൽപ്പിക്കുമ്പോൾ മാറി നിന്നു വിങ്ങിപോട്ടുക ഇതൊക്കെ ഒരു ഏട്ടൻ അവുമ്പോ കിട്ടുന്ന വികാരങ്ങൾ ആണ്...  ചിലപ്പോ കൂടപിറപ്പ്‌ ഉള്ളവർ പറയുമായിരിക്കും അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്.. ഉള്ളവൻ അല്ലേ അതിന്റെ വിഷമം അറിയൂ എന്ന് എങ്കിൽ ഒന്ന് ചോദിച്ചോട്ടെ .. എങ്ങനെ ഒക്കെ വഴക്കിടുന്നവർ ആയാലും ഒടുവിൽ ഒരു ഏട്ടാ... / ചേച്ചി.... വിളിയിൽ തീരുന്ന വഴക്കെ ഉണ്ടാകൂ.. എന്നിലെ സൗഹൃദങ്ങൾക്ക്  ഇടയിൽ ഞാൻ കണ്ട് വളർന്ന അല്ല അനുഭവിച്ചറിഞ്ഞ സത്യം  മാത്രം..
ചിലപ്പോഴൊക്കെ അടുത്ത മിത്രങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അവൾ / അവൻ കുടുംബ വീട്ടിൽ പോയതാണ് വെറുതെ എന്തിനാ ഇന്നിപ്പോ നേരത്തെ വിട്ടിൽപോയിട്ട്‌ ഒരു ഒച്ചയും അനക്കവും ഉണ്ടാകില്ല എന്ന്... പറയുന്ന വാകുക്കൾ ഒക്കെ ഒരു ഒഴുകിൽ ഒഴുകി വരുന്നവ അല്ല ഉള്ളിലെ  ഉൾവലികൾ ആണ് നാം അറിയാതെ നമ്മുടെ നാവിലും..... മുഖത്തും പ്രതിപാദിക്കുന്നത്....
നമ്മുടെ പുഞ്ചിരി യുടെ ഉള്ളറിയാൻ എവിടേയും പോകേണ്ടതില്ല നമ്മിലേക്ക് തന്നെ നോക്കിയാൽ മതി എന്ന് പറയുന്നതും അതല്ലേ......
ഈ  കണ്ട സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ടായിട്ടും വേണ്ടോം വിധം അതുപയോഗിക്കാൻ നാം ഒരുക്കമല്ല .... എവിടേയും സ്നേഹബന്ധങ്ങൾ ഏൽക്കുന്ന മുറിവുകൾ ക്ക് അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രപിതാവും സാക്ഷിയാകുന്നു.... 


എന്നിലെ മുറിവുകൾ നാളെയുടെ നന്മ ചൊരിയട്ടെ.... സ്നേഹബന്ധങ്ങൾ പൂത്തുലയ്യട്ടെ....

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...