About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം

Saturday, June 8, 2019

മുഹബത്തിന്റെ മുന്തിരി തേൻ....

അങ്ങനെ തിന്ന ബിരിയാണി ചെമ്പും  മോറി വെച്ച് .....
 ഇക്കൊല്ലത്തെ പുണ്യറംസാൻ കാലം അവസാനിച്ചു ... പ്രവാസം തുടങ്ങിയിട്ട് കാലം അധികമായില്ലെങ്കിലും റംസാൻ വൃതാരംഭത്തിൽ ഈ കൊല്ലം 2 നോമ്പ് പിടിക്കൽ മാത്രം ആണ് എനിക്ക് നഷ്ടമായത് ....  നാട്ടിൻ പുറങ്ങളിലെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ എന്നും ഓർമകളുടെ വസന്തങ്ങൾ ആയിരുന്നു  ജീവിതത്തിലെ ഓരോ ദിനവും നമുക്ക്   പെരുന്നാൾ പോലെ ആഘോഷമാക്കാൻ സാധിക്കുമെങ്കിൽ ഒരു പരിധി വരെ മാനസികമായി നാം അനുഭവിക്കുന്ന സംഘർഷങ്ങൾക്ക്‌ അറുതി വരുത്താൻ കഴിയും ..  

നാം ഓരോരുത്തരും ഓരോ തിരക്കുകളിൽ ആണ് എങ്കിലും തിരക്കുകൾക് ഇടയിൽ നാം ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ക്കു അനുസരിച്ചു  ആനന്ദം കണ്ടെത്താറുണ്ട് .   

നാട്ടിൻ പുറങ്ങളിലെ ഓർമ്മകൾ ആണ് ഇന്ന് എന്റെ പെരുന്നാൾ ആഘോഷം ഇത് കുത്തികുറിക്കുമ്പോഴും ഞാനിങ്ങു കടലിനിക്കരെ മരുഭൂമിയുടെ വസന്തകാലത്തിലെ ആഘോഷരാവുകൾ ഏറ്റുപാടുന്ന സഹോദരങ്ങളുടെ ആർപ്പുവിളികൾ  നടുവിൽ ആണ് ... പുത്തൻ ഉടുപ്പും ... അത്തറിൻ  മണവും ഓരോ ദേശങ്ങളുടെയും പെരുമ വിളിച്ചോതുന്ന സംസ്കാരവും നിറഞ്ഞ അറേബ്യൻ നാട് .. ഈശൽ രാവുകളും ബാബുക്കയുടെ സംഗീതവും കേട്ട് മനസ് നിറഞ്ഞതോണ്ട്  ആവണം അതിലേറെ ഒരു കോഴിക്കോട്ടുകാരൻ ആയതോണ്ട് കൂടി  ആവാം. "ഒരു പറിച്ചു നടീലിന്റെ കഥകൾ പുറകെ വരുന്നുണ്ട് അത് നമ്മുക്ക് വഴിയേ പറയാം " എങ്കിലും കേരളത്തിലെ ഓർമ്മകൾ എന്നിലെ സ്കൂൾ ജീവിതത്തിനു ഒഴിച്ച് കൂടാൻ പറ്റാത്ത അത്ര ആഴത്തിൽ ബന്ധമുണ്ട് ... ഒരു തെലുങ്കൻ - മലയാളി  ചെക്കന് ജീവിതത്തിൽ കിട്ടി തുടങ്ങിയ സമ്മാനങ്ങൾ  ആയിരുന്നു സൗഹൃദങ്ങൾ എന്നത് . അതിലെ വർഗ്ഗബോധം മാറ്റിവച്ചാൽ ഞങ്ങളുടെ സൗഹൃദങ്ങൾക് എന്നും പുതിയ പുതിയ അർത്ഥങ്ങൾ ഉണ്ടാകുമായിരുന്നു .പെരുന്നാളും ഓണവും ക്രിസ്തുമസും  ഞങ്ങളിലേ ചോരയുടെ നിറത്തിനു വിത്യാസം ഇല്ലാത്തിടത്തോളം ഞങ്ങൾ ഒരുമിച്ചു ആഘോഷിച്ചു നാടിൻറെ പെരുമപോലെ മതസൗഹാർദ്ദങ്ങൾ എന്നും ഞങ്ങളിൽ മുഹബത്തിന്റെ മുന്തിരി തേൻ നിറച്ചു കൊണ്ടിരുന്നു  .. 

നമ്മിലെ സൗഹൃദങ്ങൾ ക്കു അതിർവരമ്പുകൾ വെക്കാത്തിടത്തോളം നമ്മെ ആർക്കും ബന്ധനത്തിന്റെ വരമ്പുകൾ വെച്ച് ഭേദിക്കാൻ സാധിക്കില്ല.

  നല്ല സൗഹൃദങ്ങൾ അസ്തമിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.... 

Tuesday, June 4, 2019

മധുരമുള്ള ഓർമ്മകൾ...

ഒരിക്കൽ എങ്കിലും അച്ഛന്റെ അടി കിട്ടാത്തവർ ആയി ആരുമില്ല ....  എങ്കിലും തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്ന് പറയണ മാതിരി... നന്നേ ചെറുപ്പത്തിലേ ഒരു മൂന്നര വയസുകാരന്റെ മങ്ങിയ ഓർമകൾ ആണ് ഇന്നത്തെ എഴുത്ത് കുത്തുക്കുൾ....
തെലുങ്ക് ദേശം ഇന്നത്തെ പ്രതാപത്തിൽ എത്തിയിട്ടില്ല.. കൂട്ടിൽ അകപെട്ട കിളിയുടെ നോവറിയണമെങ്കിൽ ജീവിതം ഒരു പട്ടണത്തിൽ ജീവിച്ചു തുടങ്ങണം... നാല് ചുവരുകൾക്കുള്ളിൽ ഉണ്ടും ഉറങ്ങിയും കാലങ്ങൾ കഴിച്ച് കൂട്ടുന്ന  .... നാട്ടിൻ പുറങ്ങളിലെ കളികളും .. മഴയും . പാടവരമ്പും ലേവലേശം തൊടടുതീണ്ടിയിട്ടില്ലാത്ത നാട്... വീടിന്റെ ഉമ്മറം ആ നാട്ടിലെ പൊതുമരാമത്ത് വകുപ്പ് അങ്ങ് ഏറ്റു  എടുത്തു... കൂട് തുറക്കാൻ തക്കമ്പാർത്തിരികുന്ന കിളികളെ പോലെ....
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ "
 എന്ന കവിവരികൾ പോലെയാണ് നാം ഓരോരുത്തരും..
അങ്ങനെ അ സുദിനം വന്നെത്തി ഒടുവിൽ തക്കം പാർത്തിരുന്ന ഞാനും അങ്ങ് കൂടുകൾ ബന്ധിച്ച തള്ളകിളിയുടെ കണ്ണ് വെട്ടിച്ച് പാറി പറക്കുവാൻ തുടങ്ങി എന്തിനേറെ പറയുന്നു കുഞ്ഞു കിളികൾക് അറിയില്ലലോ ഇപ്പൊ മുളച്ച ചിറക് അധികദൂരം പറവ എത്തിയില്ല എന്ന്... അതിക നേരം കഴിയേണ്ടി വന്നില്ല. പറന്നു ഉയർന്ന ചിറകുകൾ തേടി അച്ഛനിങ്ങെത്തി .. കുഞ്ഞി കിളികൾ പറന്നുയർന്നത് ചിറകുകൾക്ക്  ഖനം വെക്കാൻ ആണെങ്കിൽ .. ഇവിടെ കഥ വേറെ ആയിരുന്നു... ആസ്വാദനത്തിന്റെ അറിവുകൾ തേടി ആയിരുന്നു പോയിരുന്നത്... അധിക നേരം വേണ്ടി വന്നില്ല ആസ്വാദനത്തിന് അറുതി വീഴാൻ ആദ്യമേ  പറഞ്ഞപോലെ ഒരു നേരം എങ്കിലും അച്ഛനമ്മമാരുടെ ദേഷ്യത്തിന്. പാത്രമാവാത്തവർ ആരും ഉണ്ടാകില്ല . ചെവി പൊന്നാകുക എന്ന പ്രയോഗം പോലെ ചെവി പൊന്ന് മാത്രമല്ല. അത് കഴിഞ്ഞ് ഇരുമ്പും ആയി എന്ന് വേണം പറയാൻ .. പിന്നടങ്ങോട്ടുള്ള യാത്രയിൽ അന്നത്തെ ആ മധുരമുള്ള ഓർമ്മകൾ എന്നും കൂട്ടിനുണ്ടായിരുന്നു ... ജീവിതത്തിലെ ഓരോ തളർച്ചകളിലും ഒരു ചങ്ങാതി കണക്കെ അച്ഛൻ കൂട്ടിനുണ്ടായിരുന്നു .... 


  ഒരു കുഞ്ഞിനെകുറിച്ചുള്ള  രക്ഷിതാവിന്റെ കാഴ്ചപ്പാടുകൾ എന്നും ശെരി തന്നെ ആയിരുന്നു ഇന്നത്തെ ചിന്താഗതികൾ എല്ലാം വളചൊടിപ്പിക്കുകയാണെന്ന് മാത്രം   ... 

           " കാക്കക്ക്  തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന പോലെ"...





Sunday, June 2, 2019

عامل ----- എമിൽ

പ്രവാസം തുടങ്ങിയിട്ട് രണ്ടു വർഷത്തോളം ആയി എങ്കിലും മരുഭൂമിയും ഒട്ടകങ്ങളും കാണുന്നത് ആദ്യമായിട്ടാണ്.... 

ദോഹ നഗരത്തിലെ ശീതികരിച്ച  നാല്ച്ചുവരുകൾക്  അപ്പുറത്തെ അറേബ്യൻ മണലാരണ്യത്തിൽ പോന്ന് വിളയണ അശാസ്ത്രീയ കൃഷി തോട്ടത്തിലേക്ക് ഉള്ള യാത്ര...

യാത്രാമദ്ധ്യേ സന്തത  സഹചാരി മലബാറി ക്ക് ഫോണിൽ എന്തൊക്കെയോ മെസ്സേജ് വരുന്ന ശബ്ദം കേട്ടാണ് ഞാനും ശ്രവിക്കാൻ തുടങ്ങിയത്.... മൂന്നു വയസുകാരൻ ഉമ്മയുടെ മൊബൈൽ എടുത്ത് അവൻ മാത്രം രൂപ പെടുത്തിയ ഭാഷയിൽ ഉപ്പയോട് വർത്തമാനം പറയുന്നത് ആണ്....
ഇതെല്ലാം കേട്ടിട്ടും എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മട്ടിൽ വളയം പിടിച്  ഉപ്പയുടെ യാത്ര മുന്നോട്ട് തന്നെ...  ചിലനേരത്തു നമ്മൾ എന്തൊക്കെ മൂടി വെച്ചാലും നമ്മുടെ മുഖം അത് തുറന്നു കാട്ടും  

" മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നതും അതുമൂലം ആവാം "

ചിന്തിക്കാൻ ഒരുപാട് ഉണ്ടായിരുന്നു എനിക്കും... മൂന്നു വയസുകാരൻ പറഞ്ഞ വാക്കിൽ അധികവും ഉപ്പച്ചി  എന്നാ നാട്ടിലേക്ക് എന്നുള്ളത് മാത്രം ആയിരുന്നു... വാക്കുകൾകൊണ്ട് നിസാരവൽകരിക്കാൻ നമ്മൾ ഓരോരുത്തരും പറയും അവൻ ഒരു പ്രവാസി അണെന്ന്....
പ്രവാസം എന്ന  മൂന്നക്ഷരം കൊണ്ട് നിർവചിക്കാൻ പറ്റാത്ത അർത്ഥങ്ങൾ ഉൾകൊണ്ട് നടക്കുന്ന വാക്ക്.... ഉറ്റവരെയും ഉടയവരെയും കടലിനക്കരെ  നിർത്തി അവരുടെ സന്തോഷം മാത്രം കാണാൻ വേണ്ടി മരുഭൂമിയിലെ ഉഷണകാറ്റും പേറി ജീവിതം മുന്നോട്ട് നീകുന്ന അടിമകൾ....

ഇതുപോലത്തെ ഓരോ ഉപ്പമാരുടെയും വളയങ്ങൾ നേരായ വഴിക്ക് പോകുമാറാവട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം ...... 

Saturday, June 1, 2019

ദാരിദ്ര്യം...

എഴുത്തുകൾ ഒക്കെ ഒന്നിന്റെ തുടർച്ച മാത്രമാണ് ....
ആദ്യമേ പറഞ്ഞു തുടങ്ങിയത് ചിലതൊക്കെ ചിലർക്ക് ഇടക്ക്‌ കയറി വായികുമ്പോൾ തോന്നും പരസ്പര വിരുദ്ധമായി ഇവനെന്തോകെയാ ഇൗ എഴുതി കൂട്ടുന്നത് എന്ന്....

കൂടപിറപ്പിലായമ ഒരു ദാരിദ്ര്യം തന്നെ ആണ്...

പറയുമ്പോ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞയിൽ തന്നെ പ്രതിപാദിക്കുന്നു നമ്മൾ ഒക്കെ ഒരമ്മ പെറ്റ മക്കൾ ആണെന്ന്.. എങ്കിലും ഒരേ കൂരയിൽ കിടന്നു ഒരേ സാഹചര്യത്തിൽ വളർന്ന കുറെ അധികം ബന്ധങ്ങള്ക് വഴി
ഒരുക്കുന്ന ഒരു രക്ത ബന്ധം എന്നത് ഒരു മനുഷ്യന് കുറെ അധികം സ്ഥാനമാനങ്ങൾ നൽകുന്നതാണ് ...
അതൊക്കെ മറ്റുള്ളവർ അനുഭവിക്കുമ്പോൾ ഒരു കാഴ്ചക്കാരന്റെ ഉടുപ്പും അണിഞ്ഞു നോക്കി നിൽക്കേണ്ടി വരുന്ന ഒറ്റ കുറുക്കന്റെ മനോഭാവം ആണ്. ഇന്നലെകളുടെ എന്നിൽ ഏറ്റ മുറിവുകൾ....
ഒരു പെങ്ങളുട്ടി ഉണ്ടാവുക എന്നത് നമ്മിലെ ചിലർക്കെങ്കിലും ദൈവം കൊടുത്ത സൗഭാഗ്യം ആണ്.
അവളുടെ കുറുമ്പുകൾക് മുന്നിൽ നിന്ന് കൊടുക്ക .. അവള് ഉണ്ടാകുന്ന കോലാഹലങ്ങളക്ക് അച്ഛനമ്മമാരുടെ  പാത്രമാകുക.. ഒടുവിൽ ആരെങ്കിലും പിടിച്ചു അവളെ ഏൽപ്പിക്കുമ്പോൾ മാറി നിന്നു വിങ്ങിപോട്ടുക ഇതൊക്കെ ഒരു ഏട്ടൻ അവുമ്പോ കിട്ടുന്ന വികാരങ്ങൾ ആണ്...  ചിലപ്പോ കൂടപിറപ്പ്‌ ഉള്ളവർ പറയുമായിരിക്കും അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്.. ഉള്ളവൻ അല്ലേ അതിന്റെ വിഷമം അറിയൂ എന്ന് എങ്കിൽ ഒന്ന് ചോദിച്ചോട്ടെ .. എങ്ങനെ ഒക്കെ വഴക്കിടുന്നവർ ആയാലും ഒടുവിൽ ഒരു ഏട്ടാ... / ചേച്ചി.... വിളിയിൽ തീരുന്ന വഴക്കെ ഉണ്ടാകൂ.. എന്നിലെ സൗഹൃദങ്ങൾക്ക്  ഇടയിൽ ഞാൻ കണ്ട് വളർന്ന അല്ല അനുഭവിച്ചറിഞ്ഞ സത്യം  മാത്രം..
ചിലപ്പോഴൊക്കെ അടുത്ത മിത്രങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അവൾ / അവൻ കുടുംബ വീട്ടിൽ പോയതാണ് വെറുതെ എന്തിനാ ഇന്നിപ്പോ നേരത്തെ വിട്ടിൽപോയിട്ട്‌ ഒരു ഒച്ചയും അനക്കവും ഉണ്ടാകില്ല എന്ന്... പറയുന്ന വാകുക്കൾ ഒക്കെ ഒരു ഒഴുകിൽ ഒഴുകി വരുന്നവ അല്ല ഉള്ളിലെ  ഉൾവലികൾ ആണ് നാം അറിയാതെ നമ്മുടെ നാവിലും..... മുഖത്തും പ്രതിപാദിക്കുന്നത്....
നമ്മുടെ പുഞ്ചിരി യുടെ ഉള്ളറിയാൻ എവിടേയും പോകേണ്ടതില്ല നമ്മിലേക്ക് തന്നെ നോക്കിയാൽ മതി എന്ന് പറയുന്നതും അതല്ലേ......
ഈ  കണ്ട സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ടായിട്ടും വേണ്ടോം വിധം അതുപയോഗിക്കാൻ നാം ഒരുക്കമല്ല .... എവിടേയും സ്നേഹബന്ധങ്ങൾ ഏൽക്കുന്ന മുറിവുകൾ ക്ക് അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രപിതാവും സാക്ഷിയാകുന്നു.... 


എന്നിലെ മുറിവുകൾ നാളെയുടെ നന്മ ചൊരിയട്ടെ.... സ്നേഹബന്ധങ്ങൾ പൂത്തുലയ്യട്ടെ....

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...