അങ്ങനെ തിന്ന ബിരിയാണി ചെമ്പും മോറി വെച്ച് .....
നല്ല സൗഹൃദങ്ങൾ അസ്തമിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം....
ഇക്കൊല്ലത്തെ പുണ്യറംസാൻ കാലം അവസാനിച്ചു ... പ്രവാസം തുടങ്ങിയിട്ട് കാലം അധികമായില്ലെങ്കിലും റംസാൻ വൃതാരംഭത്തിൽ ഈ കൊല്ലം 2 നോമ്പ് പിടിക്കൽ മാത്രം ആണ് എനിക്ക് നഷ്ടമായത് .... നാട്ടിൻ പുറങ്ങളിലെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ എന്നും ഓർമകളുടെ വസന്തങ്ങൾ ആയിരുന്നു ജീവിതത്തിലെ ഓരോ ദിനവും നമുക്ക് പെരുന്നാൾ പോലെ ആഘോഷമാക്കാൻ സാധിക്കുമെങ്കിൽ ഒരു പരിധി വരെ മാനസികമായി നാം അനുഭവിക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്താൻ കഴിയും ..
നാം ഓരോരുത്തരും ഓരോ തിരക്കുകളിൽ ആണ് എങ്കിലും തിരക്കുകൾക് ഇടയിൽ നാം ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ക്കു അനുസരിച്ചു ആനന്ദം കണ്ടെത്താറുണ്ട് .
നാട്ടിൻ പുറങ്ങളിലെ ഓർമ്മകൾ ആണ് ഇന്ന് എന്റെ പെരുന്നാൾ ആഘോഷം ഇത് കുത്തികുറിക്കുമ്പോഴും ഞാനിങ്ങു കടലിനിക്കരെ മരുഭൂമിയുടെ വസന്തകാലത്തിലെ ആഘോഷരാവുകൾ ഏറ്റുപാടുന്ന സഹോദരങ്ങളുടെ ആർപ്പുവിളികൾ നടുവിൽ ആണ് ... പുത്തൻ ഉടുപ്പും ... അത്തറിൻ മണവും ഓരോ ദേശങ്ങളുടെയും പെരുമ വിളിച്ചോതുന്ന സംസ്കാരവും നിറഞ്ഞ അറേബ്യൻ നാട് .. ഈശൽ രാവുകളും ബാബുക്കയുടെ സംഗീതവും കേട്ട് മനസ് നിറഞ്ഞതോണ്ട് ആവണം അതിലേറെ ഒരു കോഴിക്കോട്ടുകാരൻ ആയതോണ്ട് കൂടി ആവാം. "ഒരു പറിച്ചു നടീലിന്റെ കഥകൾ പുറകെ വരുന്നുണ്ട് അത് നമ്മുക്ക് വഴിയേ പറയാം " എങ്കിലും കേരളത്തിലെ ഓർമ്മകൾ എന്നിലെ സ്കൂൾ ജീവിതത്തിനു ഒഴിച്ച് കൂടാൻ പറ്റാത്ത അത്ര ആഴത്തിൽ ബന്ധമുണ്ട് ... ഒരു തെലുങ്കൻ - മലയാളി ചെക്കന് ജീവിതത്തിൽ കിട്ടി തുടങ്ങിയ സമ്മാനങ്ങൾ ആയിരുന്നു സൗഹൃദങ്ങൾ എന്നത് . അതിലെ വർഗ്ഗബോധം മാറ്റിവച്ചാൽ ഞങ്ങളുടെ സൗഹൃദങ്ങൾക് എന്നും പുതിയ പുതിയ അർത്ഥങ്ങൾ ഉണ്ടാകുമായിരുന്നു .പെരുന്നാളും ഓണവും ക്രിസ്തുമസും ഞങ്ങളിലേ ചോരയുടെ നിറത്തിനു വിത്യാസം ഇല്ലാത്തിടത്തോളം ഞങ്ങൾ ഒരുമിച്ചു ആഘോഷിച്ചു നാടിൻറെ പെരുമപോലെ മതസൗഹാർദ്ദങ്ങൾ എന്നും ഞങ്ങളിൽ മുഹബത്തിന്റെ മുന്തിരി തേൻ നിറച്ചു കൊണ്ടിരുന്നു ..
നമ്മിലെ സൗഹൃദങ്ങൾ ക്കു അതിർവരമ്പുകൾ വെക്കാത്തിടത്തോളം നമ്മെ ആർക്കും ബന്ധനത്തിന്റെ വരമ്പുകൾ വെച്ച് ഭേദിക്കാൻ സാധിക്കില്ല.
നമ്മിലെ സൗഹൃദങ്ങൾ ക്കു അതിർവരമ്പുകൾ വെക്കാത്തിടത്തോളം നമ്മെ ആർക്കും ബന്ധനത്തിന്റെ വരമ്പുകൾ വെച്ച് ഭേദിക്കാൻ സാധിക്കില്ല.
നല്ല സൗഹൃദങ്ങൾ അസ്തമിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം....




