About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം
Showing posts with label ഓർമകൾ. Show all posts
Showing posts with label ഓർമകൾ. Show all posts

Sunday, September 12, 2021

ഗുരു വേ നമഃ

പെരുന്നാൾ കഴിഞ്ഞതോടെ ജോലിയുടെ മട്ടും മാറി ... കുറച്ചു തിരക്കായി പോയി എങ്കിലും ഉറങ്ങും മുൻപ് മനസിൽ നിറയുന്ന ഓർമകൾ ചില നോവുകളായി അങ്ങനെ കിടക്കും..... ഏവർക്കും പ്രിയപെട്ട ഒരു അധ്യാപിക/ അധ്യാപകൻ എങ്കിലും നമ്മുടെ ഒക്കെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാവും എന്നിലെ ചില ഓർമകൾ ആണ് ഇന്നത്തെ കുത്തികുറിക്കൽ....

    കൂടു വിട്ട് കൂടുമാറി ദേശാടനം നടത്തുന്ന പക്ഷികളെ പോലെ ഉയർന്ന അഭ്യാസത്തിനായി വിദ്യ എന്ന  മാന്ത്രികചെപ്പിന്റെ പുതുപുത്തൻ അധ്യായങ്ങൾ തുറക്കനായുള്ള നെട്ടോട്ടത്തിൽ ആയിരുന്നു എല്ലാ കൊല്ലവും പോലെ ഇക്കൊല്ലവും .
        മഴ നഞ്ഞുള്ള അധ്യായന വർഷാരംഭം ഒരുചെടിയെ  നമ്മൾ ഒരിടത്തു നിന്ന് മാറ്റി സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന അതെ സന്തുലിതാവസ്ഥ ആയിരുന്നു എന്നിലും എന്തെന്നില്ലാത്ത പരവേശം .. അകെ ഒരു ആശ്വാസം എന്നത് അടുത്തറിഞ്ഞ ചില മിത്രങ്ങളുടെ സഹവാസം മാത്രമായിരുന്നു ...


 

"അധികം വൈകാതെ അറിയിപ്പെത്തി എല്ലാവരും അവനവന്റെ ഇരിപ്പടത്തിൽ ചെന്നിരിക്കേണ്ടതാകുന്നു എന്ന് " ...  മണി മുഴങ്ങി തുടങ്ങി... അതുവരെ ആർത്തിരമ്പിയ കടൽ പോലെ നിന്നിരുന്ന ക്ലാസ്സ്മുറികൾ പതിയെ ശാന്തമാക്കാൻ തുടങ്ങി .. ഞങ്ങളിലെ അമ്പരപ്പിനു വിരാമം ഇട്ടുകൊണ്ട് ഞങ്ങളുട അപ്പർ പ്രൈമറിയിലെ ക്ലാസ് ടീച്ചർ എത്തി "സിസിലി ടീച്ചർ " ഇതുവായിക്കുമ്പോൾ ചിലർക്കെങ്കിലും ഒന്ന് തോന്നിയേക്കാം എന്തിനാണിത്ര അമ്പരപ്പ് എന്ന് വേറെ ഒന്നുമല്ല രൗദ്രഭാവങ്ങൾ ഒന്നുമില്ലാത്ത ഒരു ടീച്ചർ ആവണമെന്നായിരുന്നു  അന്നേരങ്ങളിൽ ദൈവത്തിനു ലഭിച്ച പ്രാർത്ഥനകളിൽ ഏറെയും .... 

       എന്തോ ദൈവത്തിനു എല്ലാവരുടെയും പ്രാർത്ഥനകൾ ഒരേ സമയം കേൾക്കുവാൻ കഴിഞില്ല എന്നുവേണം കരുതാൻ ... പരമ്പരാഗതമായി ചില വാ മൊഴികൾ പോലെ നമ്മിലെ അധ്യാപകർക്ക് നമ്മെ മുൻപേ പോയവർ കൈ മാറി വരുന്ന ചില ഓമനപ്പേരുകൾ ഉണ്ടാവും അതിൽ ചില പേരുകൾ ഒകെ സ്വാഭവത്തെ യും ശാരിക ഭാവനയും നിറഞ്ഞതാവണം എന്ന് വേണം പറയാൻ . പൊതുവെ എല്ലാ അധ്യാപനത്തിന്റെ ഭാവങ്ങളും രൗദ്രo നിറഞ്ഞതാണെന്നുള്ള എന്റെ സങ്കൽപ്പങ്ങളെല്ലാം  കാറ്റിൽപറത്തുന്നതായിരുന്നു ടീച്ചറുടെ പൊടുന്നനെയുള്ള പെരുമാറ്റം ...  ക്ലാസ് ലീഡർ എന്ന ഉത്തരവാദിത്തം  എന്നെ ഏല്പിച്ച സഹപാഠികളെ  സ്മരണയോടെ നോക്കി നിന്നിരുന്ന എന്നെ ടീച്ചർ ഉത്തരവാദിത്തങ്ങളുടെ നീണ്ട നിര തന്നെ ഏല്പിച്ചു ... പിന്നീടങ്ങോട്ടുള്ള അദ്ധ്യയന കാലം ബാല്യത്തിൽ ലഭിക്കുന്ന ഒരു പിടി ഓർമകൾ നമുക്ക് സമ്മാനിക്കുന്ന നിമിഷങ്ങൾ ആയിരുന്നു .

എല്ലാ ക്ലാസ് മുറികളിലും പോലെ തന്നെ ഞങ്ങളുടെ ക്ലാസ് മുറികളും എന്നും ഞങ്ങൾക്ക് അറിവിന് അപ്പുറമുള്ള ഒരു മനോഹരമായ അന്തരീക്ഷമായിരുന്നു സമ്മാനിച്ചു കൊണ്ടിരുന്നത് .
കാലമേറെ കഴിഞ്ഞിട്ടും ഇന്നീ മണലാരണ്യത്തിൽ ഏകാന്തതയിൽ എന്നെ പിടിച്ചിരുതുന്നത് അന്ന് അവിടെ കേട്ട് മറന്നു ആ ആർപ്പുവിളികൾ മാത്രമാണ് ... ഇന്ന് എല്ലാവരും എവിടെയാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല .ഒന്നു മാത്രം അറിയാം  ഒരു നേരം എങ്കിലും ആശിച്ചുപോയിട്ടുണ്ടാവും വീണ്ടും ആ ചീനി മരത്തണലിൽ ഇരിക്കാൻ ... ആശിക്കാം നമ്മുക്ക് കുന്നോളം എങ്കിലും കുന്നികുരുവെങ്കിലും കിട്ടുമാറാറുവിന് എന്ന കവി വാക്യം പോലെ ... ഇന്നാ ആശയ്ക്ക് അപ്പുറത്തെ യാഥാർത്ഥ്യത്തിൽ ചീനി മരമില്ല . കാലത്തിന്റെ കുത്തൊഴുക്കിൽ ചിലതെല്ലാം ഓർമകളിൽ മാത്രം വസന്തം തീർക്കുന്നവയായിരിക്കുന്നു . 

Saturday, June 8, 2019

മുഹബത്തിന്റെ മുന്തിരി തേൻ....

അങ്ങനെ തിന്ന ബിരിയാണി ചെമ്പും  മോറി വെച്ച് .....
 ഇക്കൊല്ലത്തെ പുണ്യറംസാൻ കാലം അവസാനിച്ചു ... പ്രവാസം തുടങ്ങിയിട്ട് കാലം അധികമായില്ലെങ്കിലും റംസാൻ വൃതാരംഭത്തിൽ ഈ കൊല്ലം 2 നോമ്പ് പിടിക്കൽ മാത്രം ആണ് എനിക്ക് നഷ്ടമായത് ....  നാട്ടിൻ പുറങ്ങളിലെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ എന്നും ഓർമകളുടെ വസന്തങ്ങൾ ആയിരുന്നു  ജീവിതത്തിലെ ഓരോ ദിനവും നമുക്ക്   പെരുന്നാൾ പോലെ ആഘോഷമാക്കാൻ സാധിക്കുമെങ്കിൽ ഒരു പരിധി വരെ മാനസികമായി നാം അനുഭവിക്കുന്ന സംഘർഷങ്ങൾക്ക്‌ അറുതി വരുത്താൻ കഴിയും ..  

നാം ഓരോരുത്തരും ഓരോ തിരക്കുകളിൽ ആണ് എങ്കിലും തിരക്കുകൾക് ഇടയിൽ നാം ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ക്കു അനുസരിച്ചു  ആനന്ദം കണ്ടെത്താറുണ്ട് .   

നാട്ടിൻ പുറങ്ങളിലെ ഓർമ്മകൾ ആണ് ഇന്ന് എന്റെ പെരുന്നാൾ ആഘോഷം ഇത് കുത്തികുറിക്കുമ്പോഴും ഞാനിങ്ങു കടലിനിക്കരെ മരുഭൂമിയുടെ വസന്തകാലത്തിലെ ആഘോഷരാവുകൾ ഏറ്റുപാടുന്ന സഹോദരങ്ങളുടെ ആർപ്പുവിളികൾ  നടുവിൽ ആണ് ... പുത്തൻ ഉടുപ്പും ... അത്തറിൻ  മണവും ഓരോ ദേശങ്ങളുടെയും പെരുമ വിളിച്ചോതുന്ന സംസ്കാരവും നിറഞ്ഞ അറേബ്യൻ നാട് .. ഈശൽ രാവുകളും ബാബുക്കയുടെ സംഗീതവും കേട്ട് മനസ് നിറഞ്ഞതോണ്ട്  ആവണം അതിലേറെ ഒരു കോഴിക്കോട്ടുകാരൻ ആയതോണ്ട് കൂടി  ആവാം. "ഒരു പറിച്ചു നടീലിന്റെ കഥകൾ പുറകെ വരുന്നുണ്ട് അത് നമ്മുക്ക് വഴിയേ പറയാം " എങ്കിലും കേരളത്തിലെ ഓർമ്മകൾ എന്നിലെ സ്കൂൾ ജീവിതത്തിനു ഒഴിച്ച് കൂടാൻ പറ്റാത്ത അത്ര ആഴത്തിൽ ബന്ധമുണ്ട് ... ഒരു തെലുങ്കൻ - മലയാളി  ചെക്കന് ജീവിതത്തിൽ കിട്ടി തുടങ്ങിയ സമ്മാനങ്ങൾ  ആയിരുന്നു സൗഹൃദങ്ങൾ എന്നത് . അതിലെ വർഗ്ഗബോധം മാറ്റിവച്ചാൽ ഞങ്ങളുടെ സൗഹൃദങ്ങൾക് എന്നും പുതിയ പുതിയ അർത്ഥങ്ങൾ ഉണ്ടാകുമായിരുന്നു .പെരുന്നാളും ഓണവും ക്രിസ്തുമസും  ഞങ്ങളിലേ ചോരയുടെ നിറത്തിനു വിത്യാസം ഇല്ലാത്തിടത്തോളം ഞങ്ങൾ ഒരുമിച്ചു ആഘോഷിച്ചു നാടിൻറെ പെരുമപോലെ മതസൗഹാർദ്ദങ്ങൾ എന്നും ഞങ്ങളിൽ മുഹബത്തിന്റെ മുന്തിരി തേൻ നിറച്ചു കൊണ്ടിരുന്നു  .. 

നമ്മിലെ സൗഹൃദങ്ങൾ ക്കു അതിർവരമ്പുകൾ വെക്കാത്തിടത്തോളം നമ്മെ ആർക്കും ബന്ധനത്തിന്റെ വരമ്പുകൾ വെച്ച് ഭേദിക്കാൻ സാധിക്കില്ല.

  നല്ല സൗഹൃദങ്ങൾ അസ്തമിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.... 

Tuesday, June 4, 2019

മധുരമുള്ള ഓർമ്മകൾ...

ഒരിക്കൽ എങ്കിലും അച്ഛന്റെ അടി കിട്ടാത്തവർ ആയി ആരുമില്ല ....  എങ്കിലും തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്ന് പറയണ മാതിരി... നന്നേ ചെറുപ്പത്തിലേ ഒരു മൂന്നര വയസുകാരന്റെ മങ്ങിയ ഓർമകൾ ആണ് ഇന്നത്തെ എഴുത്ത് കുത്തുക്കുൾ....
തെലുങ്ക് ദേശം ഇന്നത്തെ പ്രതാപത്തിൽ എത്തിയിട്ടില്ല.. കൂട്ടിൽ അകപെട്ട കിളിയുടെ നോവറിയണമെങ്കിൽ ജീവിതം ഒരു പട്ടണത്തിൽ ജീവിച്ചു തുടങ്ങണം... നാല് ചുവരുകൾക്കുള്ളിൽ ഉണ്ടും ഉറങ്ങിയും കാലങ്ങൾ കഴിച്ച് കൂട്ടുന്ന  .... നാട്ടിൻ പുറങ്ങളിലെ കളികളും .. മഴയും . പാടവരമ്പും ലേവലേശം തൊടടുതീണ്ടിയിട്ടില്ലാത്ത നാട്... വീടിന്റെ ഉമ്മറം ആ നാട്ടിലെ പൊതുമരാമത്ത് വകുപ്പ് അങ്ങ് ഏറ്റു  എടുത്തു... കൂട് തുറക്കാൻ തക്കമ്പാർത്തിരികുന്ന കിളികളെ പോലെ....
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ "
 എന്ന കവിവരികൾ പോലെയാണ് നാം ഓരോരുത്തരും..
അങ്ങനെ അ സുദിനം വന്നെത്തി ഒടുവിൽ തക്കം പാർത്തിരുന്ന ഞാനും അങ്ങ് കൂടുകൾ ബന്ധിച്ച തള്ളകിളിയുടെ കണ്ണ് വെട്ടിച്ച് പാറി പറക്കുവാൻ തുടങ്ങി എന്തിനേറെ പറയുന്നു കുഞ്ഞു കിളികൾക് അറിയില്ലലോ ഇപ്പൊ മുളച്ച ചിറക് അധികദൂരം പറവ എത്തിയില്ല എന്ന്... അതിക നേരം കഴിയേണ്ടി വന്നില്ല. പറന്നു ഉയർന്ന ചിറകുകൾ തേടി അച്ഛനിങ്ങെത്തി .. കുഞ്ഞി കിളികൾ പറന്നുയർന്നത് ചിറകുകൾക്ക്  ഖനം വെക്കാൻ ആണെങ്കിൽ .. ഇവിടെ കഥ വേറെ ആയിരുന്നു... ആസ്വാദനത്തിന്റെ അറിവുകൾ തേടി ആയിരുന്നു പോയിരുന്നത്... അധിക നേരം വേണ്ടി വന്നില്ല ആസ്വാദനത്തിന് അറുതി വീഴാൻ ആദ്യമേ  പറഞ്ഞപോലെ ഒരു നേരം എങ്കിലും അച്ഛനമ്മമാരുടെ ദേഷ്യത്തിന്. പാത്രമാവാത്തവർ ആരും ഉണ്ടാകില്ല . ചെവി പൊന്നാകുക എന്ന പ്രയോഗം പോലെ ചെവി പൊന്ന് മാത്രമല്ല. അത് കഴിഞ്ഞ് ഇരുമ്പും ആയി എന്ന് വേണം പറയാൻ .. പിന്നടങ്ങോട്ടുള്ള യാത്രയിൽ അന്നത്തെ ആ മധുരമുള്ള ഓർമ്മകൾ എന്നും കൂട്ടിനുണ്ടായിരുന്നു ... ജീവിതത്തിലെ ഓരോ തളർച്ചകളിലും ഒരു ചങ്ങാതി കണക്കെ അച്ഛൻ കൂട്ടിനുണ്ടായിരുന്നു .... 


  ഒരു കുഞ്ഞിനെകുറിച്ചുള്ള  രക്ഷിതാവിന്റെ കാഴ്ചപ്പാടുകൾ എന്നും ശെരി തന്നെ ആയിരുന്നു ഇന്നത്തെ ചിന്താഗതികൾ എല്ലാം വളചൊടിപ്പിക്കുകയാണെന്ന് മാത്രം   ... 

           " കാക്കക്ക്  തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന പോലെ"...





വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...